തൃശൂർ: കേസ് ഒതുക്കിത്തീർക്കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഒരു പൊലീസുകാരനെ കൂടി സസ്‌പെൻഡ് ചെയ്തു. ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വൈശാഖ് രാജിനെയാണ് റൂറൽ എസ്.പി സസ്‌പെൻഡ് ചെയ്തത്.
കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ അറസ്റ്റിലായ പ്രതി മാർട്ടിനിൽ നിന്നാണ് കേസ് ഒതുക്കാമെന്നറിയിച്ച് പണം വാങ്ങിയത്. മാർട്ടിൻ പ്രതിയായ കഞ്ചാവ് കേസ് ഒതുക്കാമെന്ന് അറിയിച്ച് 30,000 രൂപ വാങ്ങിയെന്നാണ് കണ്ടെത്തൽ. ഇന്നലെ മറ്റൊരു സി.പി.ഒ അനൂപ് ലാലനെയും കേസിൽ സസ്‌പെൻഡ് ചെയ്തിരുന്നു. കുഴൽപ്പണക്കവർച്ചാ കേസിൽ അറസ്റ്റിലായ മാർട്ടിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ വിവരം പുറത്ത് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |