തിരുവനന്തപുരം: ഓണദിവസങ്ങളിൽ പൊലീസിന്റെ പ്രത്യേക സുരക്ഷയായിരിക്കും എല്ലായിടത്തും. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ കനത്ത സുരക്ഷ ഏർപ്പെടുത്താൻ ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകി. രാത്രികാല പരിശോധന കർശനമാക്കും. അടഞ്ഞുകിടക്കുന്ന വീടുകളിൽ പൊലീസിന്റെ പ്രത്യേക നിരീക്ഷണമുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മോഷ്ടാക്കൾക്കെതിരെ ജാഗ്രത കർശനമാക്കും. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തും. പൊതുസ്ഥലങ്ങളിൽ സൈക്കിളിലും ബൈക്കിലുമുള്ള പിങ്ക് പൊലീസ് പട്രോളിംഗ് വ്യാപകമാക്കും. ജനമൈത്രി ബീറ്റിന്റെയും വനിതാ സെല്ലുകളുടെയും പ്രവർത്തനം കൂടുതൽ ശക്തമാക്കും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓണക്കാലത്ത് എല്ലാവിധ ആഘോഷങ്ങളും പരമാവധി ചുരുക്കി മാത്രമേ സംഘടിപ്പിക്കാവൂ. സദ്യ മുതലായവ വീടുകൾക്കകത്ത് ഒരുക്കണം. ബീച്ചുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എത്തുന്നവർ കൊവിഡ് നിയന്ത്റണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |