കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. എറണാകുളം റൂറൽ പൊലീസിലെ തടിയിട്ടപറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഒ സുരേഷ്‌കുമാർ, എ.എസ്.ഐ ജേക്കബ്, സി.പി.ഒ ജ്യോതി ജോർജ്, തൃശൂർ കൊടകര എസ്.എച്ച്.ഒ അരുൺ ഗോപാലകൃഷ്ണൻ എന്നിവർക്കെതിരെയാണ് അന്വേഷണം.
നാലു പേരും തടിയിട്ടപറമ്പ് സ്‌റ്റേഷനിൽ ജോലി ചെയ്യവേ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിക്കു ലഭിച്ച പരാതി. ഇവരുടെ സർവീസ് വിവരങ്ങൾ തേടി ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും കത്തയച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ സംശയകരമെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇ.ഡി പൊലീസിലെ താഴേ തട്ടിലുള്ള ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുന്നത്.
ഈ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ സംസ്ഥാന വിജിലൻസും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം എറണാകുളം റൂറൽ, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവികളെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |