ഹരിപ്പാട്: പരാതി നൽകിയതിന്റെ കൈപ്പറ്റ് രസീത് ചോദിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ എസ്.ഐ മർദ്ദിച്ചെന്നു പരാതി. വീയപുരം എസ്.ഐ സാമുവലിനെതിരെയാണ് മേൽപ്പാടം പീടികയിൽ അജിത് പി. വർഗ്ഗീസ് കായംകുളം ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. അജിത് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പിതൃസഹോദരനെ അയൽവാസി മർദ്ദിച്ചതുമായി ബന്ധപ്പെട്ട് 24നാണ് സ്റ്റേഷനിൽ അജിത് പരാതി നൽകിയത്. തുടർന്ന് 25ന് രാവിലെ 10ന് സ്റ്റേഷനിലെത്തി കൈപ്പറ്റ് രസീത് ചോദിച്ചപ്പോൾ എസ്.ഐ കഴുത്തിൽ വലതു കൈ കൊണ്ട് അഞ്ചു മിനിറ്റോളം ഞെക്കിപ്പിടിച്ചെന്നും കോളറിൽ പിടിച്ച് ഞെരുക്കിയെന്നുമാണ് പരാതി. തലയ്ക്ക് അടിക്കാൻ കൈപൊക്കിയപ്പോൾ മറ്റ് പൊലീസുകാർ എസ്.ഐയെ പിടിച്ചു മാറ്റി. അസഭ്യം പറയുകയും ചെയ്തു.
എന്നാൽ വാദിയും പ്രതിയുമല്ലാത്ത ആളാണ് സ്റ്റേഷനിലെത്തിയതെന്നും അദ്ദേഹത്തെ മർദ്ദിച്ചെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും വീയപുരം പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |