തിരുവനന്തപുരം: പ്രവാസി നിക്ഷേപങ്ങൾ പൊതുനൻമയ്‌ക്ക് ഉപയോഗിക്കണമെന്നും അതുറുപ്പാക്കാൻ സർക്കാർ സംവിധാനത്തിന് കഴിയുമെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. ലോകകേരളസഭയുടെ മൂന്നാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചലിലെ ആരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ശ്രമങ്ങളെ പരാമർശിച്ചാണ് പൂക്കുട്ടി ഇക്കാര്യം പറഞ്ഞത്.
പുതു സാദ്ധ്യതകളിലേക്ക് യുവാക്കളെ സജ്ജമാക്കുന്നതിനു വിദ്യാഭ്യാസം, അറിവ് എന്നിവയ്‌ക്കൊപ്പം വിദഗ്ദ്ധ കഴിവുകൾ ഉണ്ടാക്കണമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികൾക്ക് പ്രത്യേക പ്രവാസി ഇൻഷ്വറൻസ് ഏർപ്പെടുത്തണം. ശബ്ദമില്ലാത്ത, മുഖ്യധാരയിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവാസികളുടെ പ്രതിനിധിയായ എലിസബത്തിന്റെ വാക്കുകൾ ലോക കേരള സഭയിൽ മുഴങ്ങിയത് ഇതിന്റെ ജനാധിപത്യ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി നിക്ഷേപ പദ്ധതികൾക്ക് കൂടുതൽ ഊർജ്ജം പകരണമെന്നും സ്ഥിര വരുമാനം ഉറപ്പാക്കാൻ ഇതുവഴി സാധിക്കണമെന്നും ജെ.കെ. മേനോൻ പറഞ്ഞു. മലയാളികൾ മറ്റ് രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏത് രാജ്യത്തിരുന്നാലും കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാനും നിക്ഷേപം നടത്താനും ആഗ്രഹിക്കുന്നവരാണ് പ്രവാസികളെന്നു ഗോകുലം ഗോപാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |