പൂക്കോട്: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി വെറ്ററിനറി സർവകലാശാല ഡീൻ ഡോ.എം.കെ നാരായണൻ. തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല. സിദ്ധാർത്ഥ് മരിച്ച ഫെബ്രുവരി 18ന് 1.45ന് വിവരമറിഞ്ഞു. ഉടനെ ഹോസ്റ്റലിൽ എത്തി ആശുപത്രിയിലേക്ക് മാറ്റാൻ നേതൃത്വം നൽകിയിരുന്നു.
ജീവൻ രക്ഷിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഇതിനായാണ്ആംബുലൻസ് ഡ്രൈവറുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് മൃതദേഹം കെട്ടഴിച്ച് ഇറക്കി ആശുപത്രിയിൽ കൊണ്ടുപോയത്.
തിരക്കിനിടയിൽ സിദ്ധാർത്ഥന്റെ ബന്ധുക്കളെ നേരിട്ട് വിവരം അറിയിക്കാൻ കഴിഞ്ഞില്ല.
മർദ്ദിച്ചത് വിദ്യാർത്ഥികൾ പറഞ്ഞതേയില്ല. അതിനാൽ, റാഗിംഗ് നടന്ന വിവരം അറിയാതെപോയി. ഫെബ്രുവരി 21ന് ആന്റി റാഗിംഗ് സെല്ലിന്റെ റിപ്പോർട്ട് വരുമ്പോൾ മാത്രമാണ് ക്രൂരമായ മർദ്ദനം നടന്നതായി അറിയുന്നത്.ഹോസ്റ്റലിൽ നിന്നു 300 മീറ്റർ മാറിയാണ് താമസിക്കുന്നത്. വൈസ് ചാൻസലർ 18 മുതൽ പൂക്കോട് ഉണ്ടായിരുന്നു.എല്ലാത്തിനും ഉത്തരവാദി താനാണെന്ന സമീപനം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |