ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ കാലാതിവർത്തിയായ ദർശനത്തിന്റെ സാക്ഷാത്കാരത്തിനായി ജീവിതം ഉഴിഞ്ഞുവച്ച സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തോടെ വലിയൊരു ആത്മീയ നേതാവിനെയാണ് നഷ്ടമായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്ക് അയച്ച സന്ദേശത്തിലാണ് രാഹുൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തിൽ ശിവഗിരി രാജ്യത്തെ പ്രമുഖ ആത്മീയകേന്ദ്രമാവുകയും സത്യാന്വേഷികളുടെ അഭയസ്ഥാനമായി മാറിയെന്നും രാഹുൽ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |