ശിവഗിരി: ചില പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് 1995ൽ ശിവഗിരിഭരണം സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിൽ സ്വാമി പ്രകാശാനന്ദ നടത്തിയ നിരാഹാരസമരം വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. തുടർച്ചയായി ഒരുമാസക്കാലം സ്വാമി നിരാഹാരം അനുഷ്ഠിച്ചു. 76-ാം വയസ്സിലായിരുന്നു ആ ഉപവാസസമരം. തനിക്ക് ഒരിക്കൽപോലും ക്ഷീണം അനുഭവപ്പെട്ടില്ലെന്നാണ് സമരപ്പന്തലിൽ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാരോടും മറ്രുളളവരോടും പറഞ്ഞത്. എന്നാൽ, സ്വാമിയുടെ ആരോഗ്യത്തിൽ ഉത്ക്കണ്ഠ തോന്നിയ ഡോക്ടർമാരും സർക്കാരും സമരത്തിന്റെ 11-ാം ദിവസം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സമരപ്പന്തലിൽ നിന്ന് വാഹനത്തിൽ കയറ്റുന്നതിനായി താങ്ങാനൊരുങ്ങിയവരെ അകറ്റി നിറുത്തിക്കൊണ്ട് അദ്ദേഹം വാഹനത്തിലേക്ക് കയറി. ആശുപത്രിയിലെത്തിയിട്ടും മരുന്ന് കഴിക്കാൻ കൂട്ടാക്കിയില്ല. ചെറുചൂടുവെളളത്തിൽ കുളിച്ചും അല്പസമയമൊക്കെ നടന്നും അദ്ദേഹം ആശുപത്രിയിൽ കഴിച്ചുകൂട്ടി. നിരാഹാരം 31 ദിവസം നീണ്ടു. നിരാഹാരമനുഷ്ഠിച്ചാൽ സംഭവിക്കുന്ന മൂത്രത്തിലെ അസറ്റോണിന്റെ വർദ്ധന ഉണ്ടായില്ലെന്ന് മാത്രമല്ല, രക്തത്തിൽ സോഡിയം-പൊട്ടാസ്യം അനുപാതത്തിലും മാറ്റമുണ്ടായില്ല. ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയതായിരുന്നു സ്വാമിയുടെ ആരോഗ്യസ്ഥിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |