സുള്ള്യ (കർണ്ണാടക): സുളള്യ,ബെല്ലാരെയ്‌ക്കടുത്ത് നെട്ടാരുവിൽ യുവമോർച്ച ജില്ലാ എക്സിക്യുട്ടിവ് കമ്മിറ്റി അംഗംത്തെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിക്കൊന്നു.ബെല്ലാരയിൽ പൗൾട്രി ഫാം നടത്തിപ്പുകാരനായ പ്രവീൺ(32) ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വീട്ടിലേക്ക് പോകാനിറങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. സ്ഥലം സന്ദർശിക്കാനെത്തിയ നളിൻ കുമാർ കട്ടീൽ എം.പിയെ ബി.ജെ.പി പ്രവർത്തകർ തടയുകയും റോഡുപരോധിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് മംഗളൂരു,ഉഡുപ്പി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അന്വേഷണത്തിനായി അഞ്ച് ടീമുകളടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ ജൂലായ് 21ന് സുളള്യ പുത്തൂർ സ്വദേശി മുഹമ്മദ് മസ്ഊദ്നെ എട്ടംഗ സംഘം കൊല്ലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമാണ് യുവമോർച്ച നേതാവിന്റെ കൊലപാതകമെന്നാണ് കരുതുന്നത്.കേരള രജിസ്‌ട്രേഷൻ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പ്രവീണിനെ കൊന്നതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |