SignIn
Kerala Kaumudi Online
Thursday, 25 April 2024 4.08 PM IST

പ്രിയ വർഗീസിന്റെ നിയമന വിവാദം: റാങ്ക് പട്ടിക പുന:ക്രമീകരിക്കും

p

കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമന വിവാദത്തിൽ ഹൈക്കോടതി വിധി അംഗീകരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും, വിധിക്കെതിരെ അപ്പീൽ പോകില്ലെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രിയയുടെ യോഗ്യത സംബന്ധിച്ച് യു.ജി.സിയോട് നേരത്തേ വ്യക്തത തേടിയെങ്കിലും മറുപടി കിട്ടിയില്ല. മറുപടി കൃത്യസമയത്ത് കിട്ടിയിരുന്നെങ്കിൽ ഈ പ്രശ്‌നങ്ങളൊന്നും സംഭവിക്കുമായിരുന്നില്ല. യു.ജി.സി നിർദ്ദേശിച്ച എല്ലാ കാര്യങ്ങളും ചെയ്താണ് സർവകലാശാല മുന്നോട്ട് പോയത്. വിധിപ്പകർപ്പ് കിട്ടിയാലേ കൂടുതൽ വ്യക്തത വരൂ. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള എല്ലാ അപേക്ഷകളും വീണ്ടും സ്‌ക്രീൻ ചെയ്യാനാണ് കോടതി നിർദേശം. ഷോർട്ട് ലിസ്റ്റിലെ മൂന്നു പേരുടെയും യോഗ്യതകൾ വീണ്ടും പരിശോധിച്ച് റാങ്ക് പട്ടിക പുന:ക്രമീകരിക്കും.
ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നാണ് കോടതി ചൂണ്ടിക്കാണ്ടിയത്. ഇത് എല്ലാ സർവകലാശാലകളിലെയും നിരവധി അദ്ധ്യാപകരെ ബാധിക്കുന്ന കാര്യമാണ്.ഡെപ്യൂട്ടേഷനെടുത്ത് റിസർച്ച് ചെയ്യാൻ പോകുന്നവർക്കെല്ലാം ഇനി ഈ വിധി ബാധകമാവും. പ്രിൻസിപ്പൽ സ്ഥാനത്തേക്ക് പുതിയ യു.ജി.സി മാർഗനിർദ്ദേശ പ്രകാരം അപേക്ഷിക്കുമ്പോൾ പല അദ്ധ്യാപകർക്കും ഇത് തിരിച്ചടിയാകും.
പ്രിയയോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കിട്ടിയാൽ വീണ്ടും പരിശോധിക്കും. ഇനി അഭിമുഖമുണ്ടാവില്ല. പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാൽ സ്വാഭാവികമായും രണ്ടാം റാങ്കുകാരനെ പരിഗണിക്കുമെന്നും വി.സി പറഞ്ഞു.

അപ്പകഷ്ണത്തിനുള്ള പോരാട്ടമെന്ന് പ്രിയ വർഗീസ്

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നടന്നത് രണ്ടുപേർ തമ്മിലുള്ള അപ്പകഷ്ണത്തിനുള്ള പോരാട്ടമെന്ന് പ്രിയ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു. ജോസഫ് സ്‌കറിയയും പ്രിയാ വർഗീസും തമ്മിൽ ഒരു അപ്പകഷ്ണത്തിന് വേണ്ടി പഴയ മുത്തശ്ശി കഥകളിലെ പൂച്ചകളെപ്പോലെ പോയി അപ്പമൊന്നും കിട്ടാതെ തിരിച്ചുവന്ന കഥയാണ്. സർക്കാർ ഗവർണർ പോര്, പാർട്ടി പോര്, തലമുറകൾക്ക് വേണ്ടിയുള്ള പോരെന്നൊക്കെ പൊലിപ്പിക്കുന്നതിനെയും ഫേസ്ബുക്കിലൂടെ പ്രിയ മർശിച്ചു. ഞാനും കെ.കെ.രാഗേഷും തമ്മിലുള്ളത് അച്ഛൻ മകൾ ബന്ധമല്ല,ഒന്നിച്ചു ജീവിക്കാമെന്നൊരു കരാർ മാത്രമാണ്. അതൊരാൾ അവസാനിപ്പിച്ചാൽ പിന്നെ നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്‌കോപ്പ് അതോടെ അവസാനിക്കുമെന്ന് മാദ്ധ്യമങ്ങളെ വിമർശിച്ചുകൊണ്ടവർ പറഞ്ഞു. പോരാട്ടത്തിൽ കൂടെ നിന്നവർക്കും ഐക്യദാർഢ്യവും സ്‌നേഹവും അറിയിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIYA VARGHESE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.