തിരുവനന്തപുരം: വസ്തു തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ റവന്യുവകുപ്പിൽ 18 ജീവനക്കാരെ ജൂനിയർ സൂപ്രണ്ടുമാരായി താത്കാലികമായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. നിലവിൽ വില്ലേജ് ഓഫീസർ, ഹെഡ് ക്ളാർക്ക്, റവന്യു ഇൻസ്പെക്ടർ തസ്തികകളിൽ ജോലി ചെയ്തിരുന്നവർക്കാണ് സ്ഥാനക്കയറ്റം.
ഒന്നേകാൽ ലക്ഷത്തോളം അപേക്ഷകളാണ് തീർപ്പാക്കേണ്ടത്. ഇതിന് 891 താത്കാലിക തസ്തികകൾ സൃഷ്ടിക്കാനും എംപ്ളോയ്മെന്റ് എക്സേഞ്ചുകളിൽ നിന്ന് നിയമനം നടത്താനും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഈ നടപടികൾ പൂർത്തിയാക്കാൻ രണ്ടു മാസമെങ്കിലും വേണ്ടിവരുമെന്നതിനാലാണ് തത്കാല സംവിധാനമെന്ന നിലയ്ക്ക് ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നത്. പൊതു സ്ഥലം മാറ്റം നടപ്പാക്കുന്ന ഘട്ടത്തിൽ ഇപ്പോൾ നൽകിയിട്ടുള്ള സ്ഥലംമാറ്റം പുനഃപരിശോധിക്കും.
സ്ഥാനക്കയറ്റം കിട്ടിയവരും ജില്ലയും
രാജ് കുമാർ(തിരുവനന്തപുരം), ബിന്ദുലേഖ ജി.എസ് (കോട്ടയം), കെ.എ. നവാസ്(ആലപ്പുഴ), ബിന്ദു.വി.എസ് (കൊല്ലം), സിന്ധു.വി(കൊല്ലം), രഞ്ജിത്ത് കുമാർ .ആർ(ആലപ്പുഴ), സജിത(എറണാകുളം), അബിത.എ(തൃശ്ശൂർ), ജ്യോതി.വി.കെ.(എറണാകുളം), നദീറ.എച്ച് (പാലക്കാട്), ജയശ്രീ(മലപ്പുറം), ജോൺസൺ.ജെ(മലപ്പുറം), പ്രീതി.എസ്(കോഴിക്കോട്), സുമ.സി.ആർ (പാലക്കാട്), ശ്രീലതപണിക്കർ.കെ(കോട്ടയം), പ്രദീപ്.എം (കോഴിക്കോട്), ഷാജി ജി.വർഗ്ഗീസ് (കണ്ണൂർ), ജലജ.ആർ (കാസർകോട്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |