തിരുവനന്തപുരം: സ്‌കൂൾ അദ്ധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കാൻ സർക്കാർ അനുമതി നൽകിയതോടെ നിയമന ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ആയിരക്കണക്കിന് ദ്യോഗാർത്ഥികൾ. ഇവരിൽ ബഹുഭൂരിപക്ഷവും കാലാവധി ആഗസ്റ്റ് നാലുവരെ നീട്ടിക്കൊടുത്ത 493 റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാർത്ഥികളാണ് . ഫെബ്രുവരി അഞ്ചിനായിരുന്നു കാലാവധി നീട്ടാൻ തീരുമാനിച്ചത്. പക്ഷേ, തിരഞ്ഞെടുപ്പിന്റെ തിരക്കിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന നടപടികൾ ഇഴഞ്ഞു. പിന്നാലെ, കൊവിഡ് രണ്ടാം തരംഗം കാരണം പി.എസ്.സിയുടേത് ഉൾപ്പെടെ സർക്കാർ ഓഫീസുകൾ അടിച്ചിട്ടതിനാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന നടപടികൾ എങ്ങുമെത്തിയിട്ടില്ല.
കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകളിൽ
എൽ.ഡി.സി, എൽ.ജി.എസ്, ഡ്രൈവർ, സ്റ്റാഫ് നഴ്സ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, സിവിൽ സപ്ലൈസിലെ സെയിൽസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ നിയമനം
പ്രതീക്ഷിച്ചിരിക്കുന്ന ആയിരങ്ങളുണ്ട്.
അദ്ധ്യാപക നിയമനത്തിലും വേഗത പോരാ
തൃശൂർ ജില്ലയിലെ എച്ച്.എസ്. എ ഫിസിക്കൽ സയൻസ് അദ്ധ്യാപക തസ്‌തികയിൽ 2017ന് ശേഷം ഒരു സ്ഥിര നിയമനവും നടന്നിട്ടില്ല. ഇതേ തസ്തികയിൽ സംസ്ഥാനത്താകെ ആയിരക്കണക്കിന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സോഷ്യൽ സയൻസ് എച്ച്.എസ്.ടി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറാകുമ്പോഴും 14 ജില്ലകളിലുമായി ഇതുവരെ 884 നിയമന ശുപാർശകളാണ് നൽകിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 20ൽ താഴെ നിയമനമാണ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |