കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ ചോരക്കുള്ള പകരം ചോദിക്കൽ കൂടിയാണ് കെ. കെ. രമയ്ക്ക് വടകരയിലെ വിജയം.
വടകരയിലെ ജയം ചന്ദ്രശേഖരന്റെ കൊലപാതികൾക്കുള്ള പകരം വീട്ടലായിരിക്കുമെന്നു പറഞ്ഞാണ് പ്രചാരണ യോഗങ്ങളിൽ രമ പ്രസംഗം അവസാനിപ്പിച്ചിരുന്നത്.
എസ്.എഫ്.ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിവരെ എത്തിയ രമ, ചന്ദ്രശേഖരനുമായുള്ള വിവാഹശേഷമാണ് രാഷ്ട്രീയത്തിൽ നിന്നുമാറിയത്. ചന്ദ്രശേഖരൻ 2012 മേയ് നാലിന് കൊല്ലപ്പെട്ടതോടെയാണ് ആർ.എം.പി.ഐ രൂപീകരിച്ച് പൊതുരംഗത്ത് വീണ്ടും എത്തിയത്.
രമ ഇല്ലെങ്കിൽ സീറ്റ് തിരിച്ചെടുക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെയാണ് മത്സരിക്കാൻ തയ്യാറായത്.
ജനതാദൾ പോലുള്ള സോഷ്യലിസ്റ്റ് പാർട്ടിക്കാരനല്ലാത്ത ഒരാൾ വടകര നിയമസഭാ മണ്ഡലത്തിൽ ജയിക്കുന്നത് ഇതു രണ്ടാം തവണയാണ്. 1957ലെ ആദ്യതിരഞ്ഞെടുപ്പിൽ അവിഭക്ത കമ്മ്യുണിസ്റ്റ് പാർട്ടിയിലെ എം.കെ കേളു ജയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |