കൊല്ലം: കേരളാ കോൺഗ്രസ് (ബി) ചെയർമാനും മുൻമന്ത്രിയും മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നതെങ്കിലും ബോധം തെളിഞ്ഞ് വർത്തമാനം പറഞ്ഞതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും പാർട്ടി പ്രവർത്തകരും.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിന് വീണ്ടും ആലോചന നടത്തുന്നുണ്ടെങ്കിലും ഇപ്പോൾ പ്രായോഗികമല്ലെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. ബുധനാഴ്ച വൈകിട്ടാണ് കടുത്ത ശ്വാസതടസത്തെ തുടർന്ന് പിള്ളയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശം ചുരുങ്ങിയതിനാൽ ആരോഗ്യസ്ഥിതി തീർത്തും മോശമാവുകയായിരുന്നു. ഗണേശ് കുമാർ എം.എൽ.എ അടക്കമുള്ള ബന്ധുക്കളും പാർട്ടിപ്രവർത്തകരും ആശുപത്രിയിൽ ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |