തിരുവനന്തപുരം:നായ്കക്കളുടെ കടിയേൽക്കുന്നവർക്ക് പേവിഷബാധ ഉണ്ടാകാതിരിക്കാനുള്ള ചികിത്സയ്ക്കായി
എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലും സർക്കാർ മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ സജ്ജമാക്കി. ഇന്നു മുതൽ പ്രവർത്തനം തുടങ്ങാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകാനുള്ള സ്ഥലം, വാക്‌സിനേഷൻ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള സ്ഥലം എന്നിവയുണ്ടാകും. വാക്‌സിനും ഇമ്മ്യൂണോഗ്ലോബിലിനും ഈ ക്ലിനിക്കിലുണ്ടാകും. ചികിത്സയ്‌ക്കെത്തുന്നവർക്ക് അവബോധവും കൗൺസലിംഗും നൽകും.
ഇതിനു പുറമേ, പേവിഷ വാക്‌സിനെടുക്കാൻ സൗകര്യമുള്ള 573 സർക്കാർ കേന്ദ്രങ്ങളുണ്ട്. ഇമ്യൂണോഗ്ലോബുലിൻ നൽകുന്ന 43 സർക്കാർ സ്ഥാപനങ്ങളുമുണ്ട്.
`ഉറ്റവരെ കാക്കാം, പേവിഷത്തിനെതിരെ ജാഗ്രത'- എന്ന പേരിൽ ആരംഭിച്ച കാമ്പയിന്റെ ഭാഗമായി പേവിഷ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ആർട്സ് കോളേജിൽ ഇന്ന് രാവിലെ 10.15ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
'പേവിഷബാധയെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനും മരണങ്ങൾ ഒഴിവാക്കുന്നതിനുമാണ് ആരോഗ്യ വകുപ്പ് പരിശ്രമിക്കുന്നത്. '
-വീണാ ജോർജ്
ആരോഗ്യമന്ത്രി
നായ കടിച്ചാൽ
# കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക
# ഉടൻ ആശുപത്രിയിലെത്തിച്ച് വാക്സിനെടുക്കുക
# മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്സിനും (ഐ.ഡി.ആർ.വി.) ഇമ്മ്യൂണോഗ്ലോബുലിനും നൽകും.
# കടിയേറ്റ ദിവസവും തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്സിൻ എടുക്കണം
#വാക്സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണം കണ്ടാൽ ഉടനെ ചികിത്സ തേടുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |