കൊല്ലം: രാജ്യത്തു വെറുപ്പും വിദ്വേഷവും വളർത്തി സമ്പത്തു ചുരുക്കം ചിലരിൽ കേന്ദ്രീകരിക്കാനാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പിയും ആർ.എസ്. എസും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കൊല്ലം ജില്ലയിലെ ഭാരത് ജോഡോ യാത്രക്ക് സമാപനംകുറിച്ച് കരുനാഗപ്പള്ളിയിൽ ചേർന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിഭജിച്ച് സമ്പത്ത് കൊള്ളയടിച്ച ബ്രിട്ടീഷ് തന്ത്രം തന്നെയാണ് കേന്ദ്രസർക്കാരും നടത്തുന്നത്. വെറുപ്പും പുരോഗതിയും തമ്മിൽ ബന്ധമുണ്ട്. അതേ പോലെ ബി. ജെ. പി യും വെറുപ്പുമായും ബന്ധമുണ്ട്. ബി.ജെ.പി ഭരണത്തിലൂടെ രാജ്യത്തെ സമ്പത്ത് ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ബി. ജെ. പിയും ആർ. എസ്. എസും വളർത്തുന്ന വെറുപ്പ് രാജ്യ ത്തിന്റെ പുരോഗതിക്കു തടസമാണ്. കലഹിക്കുന്ന കുടുംബങ്ങൾ നാശത്തിലേക്ക് പോകുന്നത് പോലെ പരസ്പരം കലഹിക്കുന്ന രാജ്യം തകരും. രാജ്യത്തു യോജിപ്പും ഒരുമയും ഇല്ലെങ്കിൽ പുരോഗതിയും ഇല്ല. ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ഇന്ത്യകാരനാണ്. ലോകത്തെ ഏറ്റവും വലിയ തൊഴിലില്ലായ്‌മ എങ്ങനെ രാജ്യത്തുണ്ടായി. വിലക്കയറ്റം കാരണം ജനങ്ങൾ പൊറുതി മുട്ടുന്നു. രാജ്യം ഭരിക്കുന്നവരുടെ സഹചാരികളാണ് ഈ വ്യവസായികൾ. രാജ്യത്തെ ബഹു ഭൂരിപക്ഷം വ്യവസായങ്ങളും ഇവരാണ് നിയന്ത്രിക്കുന്നത്. അതി സമ്പന്നരെ പിന്തുണക്കാനാണ് സർക്കാരിനു താത്പര്യം. പൊതു മേഖല സ്ഥാപനങ്ങൾ വിറ്റഴിക്കപ്പെടുന്നതിലൂടെ ദശ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു. അതി സമ്പന്നരുടെ കൈകളിലാണ് ഈ സ്ഥാപനങ്ങൾ എത്തുന്നത്.
റോഡുകളുടെ സൂരക്ഷിതത്വമില്ലായ്‌മയാണ് കേരളം നേരിടുന്ന പ്രശ്നം. കശു അണ്ടി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ലോക് സഭയിൽ ഉന്നയിച്ചു പരിഹാരം കണ്ടെത്താൻ ശ്രമിക്കും. സംസ്ഥാന സർക്കാരും കശുഅണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങളോടെ ആർദ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ കെ.സി.വേണു ഗോപാൽ,രമേശ് ചെന്നിത്തല,കോടിക്കുന്നിൽ സുരേഷ്, സി.ആർ.മഹേഷ് എം. എൽ.എ,
എം. ലിജു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |