SignIn
Kerala Kaumudi Online
Saturday, 20 April 2024 6.34 AM IST

ആലുവയിൽ ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു

abhaya
അഭയ

ആലുവ: റെയിൽപ്പാളം മറികടക്കവേ അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു. തായിക്കാട്ടുകര പട്ടാട്പാടം കാച്ചപ്പിള്ളി വീട്ടിൽ റാഫേലിന്റെ ഭാര്യ ഫിലോമിന (61), മകൾ അഭയ (33) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 11.45ഓടെ പുളിഞ്ചോട് കവലയ്ക്ക് സമീപം രപ്തി സാഗർ എക്‌‌‌സ്‌പ്രസാണ് ഇടിച്ചത്. സ്വർണപ്പണയ സ്ഥാപനത്തിൽ പോയി മടങ്ങുകയായി​രുന്നു. വളവുള്ള ഭാഗമായതിനാൽ ട്രെയിൻ വരുന്നത് കണ്ടില്ലെന്ന് കരുതുന്നു. ട്രാക്കിലായിരുന്ന അഭയയെ രക്ഷി​ക്കാനുള്ള ശ്രമത്തി​ലാണ് ഫി​ലോമി​ന അപകടത്തിൽപ്പെട്ടതെന്ന് സൂചനയുണ്ട്. മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ആലുവ സെന്റ് ഫ്രാൻസിസ് ചർച്ച് സെമിത്തേരിയിൽ സംസ്‌കാരം നടത്തും.

റാഫേൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. സെന്റ് മേരിസ് സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ പൈലിയുടെ മകളാണ് ഫിലോമിന. മറ്റുമക്കൾ: മരിച്ച അഭയയുടെ ഇരട്ട സഹോദരൻ അരുൺ, അനു. മരുമക്കൾ: ജോർജ് ആന്റെസൺ, സുസ്മി സൈമൺ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.