SignIn
Kerala Kaumudi Online
Friday, 19 April 2024 11.54 AM IST

റെയിൽവേയുടെ പച്ചക്കൊടിയിൽ സിൽവർലൈൻ മുന്നോട്ട്

rail

തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കലിനെ ഹൈക്കോടതിയിൽ റെയിൽവേ അനുകൂലിച്ചതോടെ സെമി-ഹൈസ്പീഡ് റെയിൽ (സിൽവർലൈൻ) തുടർനടപടികൾ അതിവേഗത്തിലാക്കി സർക്കാർ. 25ശതമാനം പാതയിൽ മാത്രമാണ് കല്ലിടാനായത്. കല്ലിടീൽ വേഗത്തിലാക്കി സാമൂഹ്യാഘാത പഠനം തുടങ്ങാനാണ് ശ്രമം. കണ്ണൂർ, കാസർകോട്, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പഠനത്തിന് വിജ്ഞാപനമിറക്കിയെങ്കിലും കല്ലിടീൽ ഒരിടത്തും തീർന്നിട്ടില്ല. കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചേക്കും. 185ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് റെയിൽവേ-കെ.റെയിൽ സംയുക്ത പരിശോധന ഉടനുണ്ടാവും. രേഖകളുടെ പരിശോധന അന്തിമഘട്ടത്തിലാണ്.

കെ-റെയിൽ എന്നെഴുതിയ വലിയ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നത് ഹൈക്കോടതി തടഞ്ഞതിനാൽ, ചെറിയ പാറക്കല്ലുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. സാമൂഹ്യാഘാത പഠനത്തിന് 100 ദിവസം വേണമെന്നതിനാലാണ് അതിവേഗത്തിൽ കല്ലിടുന്നത്. ഏറ്റെടുക്കേണ്ട 1383 ഹെക്ടറിൽ1198 ഹെക്ടർ സ്വകാര്യഭൂമിയാണ്. ഭൂമിയേറ്റെടുക്കലിന് 2100കോടി കിഫ്ബിയിൽ നിന്ന് നൽകും. സ്വകാര്യഭൂമിയിൽ കല്ലിട്ട് അതിർത്തി തിരിച്ച ശേഷമാണ് സാമൂഹ്യാഘാത പഠനം. പൊളിക്കേണ്ട കെട്ടിടങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം, ആഘാതം ലഘൂകരിക്കാനുള്ള മാർഗ്ഗങ്ങൾ എന്നിവ പഠിക്കും.

ഭൂമിയേറ്റെടുക്കലിന് രണ്ടുവർഷം വേണ്ടിവരും. അന്താരാഷ്ട്ര വായ്പാഏജൻസികളായ എ.ഡി.ബി, ജൈക്ക,എ.ഐ.ഐ.ബി എന്നിവ 80% ഭൂമി ഏ​റ്റെടുക്കാതെ വായ്പ അനുവദിക്കില്ല. അതിനാലാണ് കേന്ദ്രാനുമതിയാവും മുൻപ് ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങുന്നത്. ഇത് ആദ്യമായല്ല. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് അന്തിമാനുമതിയായിട്ടില്ലെങ്കിലും ഡിപ്പോയ്ക്കും ഫ്ലൈഓവറുകൾക്കും സ്ഥലമെടുക്കൽ തുടങ്ങി. ആറന്മുള വിമാനത്താവളത്തിന് പ്രാഥമികാനുമതിയായില്ലെങ്കിലും ഭൂമിയെടുക്കാൻ ഭരണാനുമതി നൽകി ഉത്തരവിറക്കിയിരുന്നു. കേന്ദ്രസർക്കാരിന്റെ തത്വത്തിലുള്ള അനുമതിയുണ്ടെങ്കിൽ പദ്ധതികൾക്ക് ഭൂമിയേറ്റെടുക്കാമെന്ന് ധനമന്ത്രാലയത്തിന്റെ ചട്ടമുണ്ട്.

"സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും വഴിയൊരുക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തിനും റെയിൽവേയ്ക്കും തുല്യപങ്കാളിത്തമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്."

-പിണറായി വിജയൻ

മുഖ്യമന്ത്രി

13,700കോടി

ഭൂമിയേറ്റെടുക്കലിനുള്ള ചെലവ് പൂർണമായി സംസ്ഥാനം വഹിക്കും

2150കോടി

ഓഹരിവിഹിതം അടുത്ത കേന്ദ്രബഡ്ജറ്റിൽ വകയിരുത്തണമെന്ന് സംസ്ഥാനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAILWAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.