ന്യൂഡൽഹി: കെ. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണം ദൗർഭാഗ്യമാണെന്നും നിലവാരത്തകർച്ചയെ ആണ് അത് കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ യഥാർത്ഥമുഖമാണ് പുറത്തുവന്നത്.
മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം നിലവാരം കാത്തുസൂക്ഷിക്കണം. ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം മനസിലാക്കണം. പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ പത്രസമ്മേളനം ദുരുപയോഗം ചെയ്യുകയാണ്. മരംമുറിക്കൽ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണിത്. കെ. സുധാകരൻ ആരാണെന്ന് ജനങ്ങൾക്കറിയാമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
നീചമായ ഭാഷ: കെ.സി. വേണുഗോപാൽ
മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നീചമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. രാഷ്‌ട്രീയവൈരം തീർക്കാൻ കൊവിഡ് പത്രസമ്മേളനം ഉപയോഗിച്ചത് ശരിയായില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ മാറ്റിവച്ചാണ് അനാവശ്യ വിവാദങ്ങൾ മുഖ്യമന്ത്രി ഏറ്റെടുക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |