തിരുവനന്തപുരം: ഇന്നലെ റേഷൻ കടകൾ തുറന്നേ പറ്റൂവെന്ന് സർക്കാർ ഉത്തരവിറക്കിയത് ഫലം കണ്ടു. ആകെയുള്ള 13,999 റേഷൻ കടകളിൽ 10,292 എണ്ണവും ഇന്നലെ തുറന്നു.
ഞായറാഴ്ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കണമെന്ന ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശം ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും തള്ളിയിരുന്നു. പണിമുടക്ക് ദിവസങ്ങളായ ഇന്നും നാളെയും കടകൾ തുറക്കാനായിരുന്നു അവരുടെ ആഹ്വാനം. തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയത്.
ഇന്നലെ വൈകിട്ട് ആറര വരെ 2,21,500 പേർ റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങി. തുറക്കാത്ത കടകൾക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട് ഉണ്ടാകും. പണിമുടക്ക് ദിവസങ്ങളിൽ ജനത്തിന് ബുദ്ധിമുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഞായറാഴ്ച റേഷൻകട തുറക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടതന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |