മൂവാറ്റുപുഴ: ജപ്തി വിവാദത്തിലായ മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ ചെയർമാൻ സ്ഥാനം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ ഗോപി കോട്ടമുറിക്കൽ ഒഴിഞ്ഞു. കേരള ബാങ്ക് പ്രസിഡന്റ് കൂടിയായതിനാൽ ജോലിത്തിരക്ക് കണക്കിലെടുത്താണ് ഭാരവാഹിത്വം ഒഴിയുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഇന്നലെ ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ഡെപ്യൂട്ടി ജനറൽ മാനേജർ ശാലിനി, പേഴയ്ക്കാപ്പിള്ളി ബ്രാഞ്ച് മാനേജർ സജീവ് എന്നിവരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. ജപ്തി വിവാദം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിശ്ചയിച്ചു.
ഒന്നര ലക്ഷത്തോളം രൂപയുടെ വായ്പാ കുടിശികയ്ക്കായി പായിപ്രയിൽ പട്ടികജാതിയിൽപ്പെട്ട അജീഷിന്റെ നാല് മക്കളെ പുറത്താക്കി വീട് ജപ്തി ചെയ്തതോടെയാണ് മൂവാറ്റുപുഴ അർബൻ ബാങ്ക് വിവാദത്തിലായത്. തുടർന്ന് ബാങ്ക് സി.ഇ.ഒ ജോസ് കെ.പീറ്റർ രാജിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |