തിരുവനന്തപുരം: കൊവിഡ് ചികിത്സയുടെ ഭാഗമായി ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജൻ ധാരാളമായി ഉപയോഗിക്കുന്നതിനാൽ, രാസ അപകടങ്ങൾക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് എല്ലാ ആശുപത്രികളും ഇൻസിഡന്റ് റെസ്‌പോൺസ് ടീം രൂപീകരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. റെസ്പോൺസ് ടീം രൂപീകരിച്ച്
ജില്ലാ കൺട്രോൾ റൂമുകളിൽ അറിയിക്കണം.
പൈപ്പുകൾ, ഹോസുകൾ, വാൽവുകൾ തുടങ്ങിയവയിലൂടെ ഓക്‌സിജൻ ചോർച്ച, അന്തരീക്ഷത്തിൽ മെഡിക്കൽ ഓക്‌സിജൻ തങ്ങിനിൽക്കുന്നത്, അശാസ്‌ത്രീയമായ വൈദ്യുതീകരണം, ഉപകരണങ്ങളുടെ തെറ്റായ പ്രവർത്തനം എന്നിവ കാരണം അപkടങ്ങളുണ്ടാകാം. ബയോ മെഡിക്കൽ എൻജിനിയർമാർ ടെക്‌നിക്കൽ ഏജൻസിയുടെ സഹായത്തോടെ ആശുപത്രികളുടെയും ഐ.സി.യുകളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ നിശ്ചിത ഇടവേളയിൽ സാങ്കേതിക പരിശോധന നടത്തണം.
ഐ.സി.യുകൾ, ഓക്‌സിജൻ വാർഡുകൾ, ഓക്‌സിജന്റെയും രാസവസ്തുക്കളുടേയും സംഭരണം, ഗതാഗത സംവിധാനങ്ങൾ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. എർത്തിംഗ് ഉൾപ്പെടെ വൈദ്യുതി സംവിധാനങ്ങൾ, ഉപകരണങ്ങൾ എന്നിവ പരിശോധിച്ച് തകരാറുകൾ അടിയന്തരമായി പരിഹരിക്കണം. ജീവനക്കാർക്ക് മികച്ച പരിശീലനം ഉറപ്പാക്കണം.
അപകടം ഒഴിവാക്കാൻ
ഒഴിപ്പിക്കലിന് പദ്ധതി നേരത്തേ തയ്യാറാക്കണം
അഗ്നിസുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണം
ക്രോസ് വെന്റിലേഷനും മെക്കാനിക്കൽ വെന്റിലേഷനും
കർട്ടൻ പോലെ, തീപിടിക്കുന്ന വസ്‌തുക്കൾ നിയന്ത്രിക്കണം
വെള്ളം തിളപ്പിക്കുന്നതും പാചകവും അനുവദിക്കരുത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |