തിരുവനന്തപുരം: ഇന്നലെ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചത് അദ്ധ്യാപകരും മറ്റ് ജീവനക്കാരും ഉൾപ്പെടെ 9205 പേർ. പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്ന് പിരിഞ്ഞവർ ഇതിന് പുറമെയാണ്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് കൂടുതൽ ജീവനക്കാരും വിരമിക്കുക. എന്നാൽ, മാർച്ചിലായിരിക്കും അദ്ധ്യാപകർ കൂടുതലും വിരമിക്കുന്നത്. മേയ് 31നു ശേഷം വിരമിക്കുന്ന അദ്ധ്യാപകർക്ക് അടുത്ത വർഷം മാർച്ച് 31 വരെ സർവീസ് നീട്ടി നൽകുന്നതുകൊണ്ടാണിത്.
സാധാരണ ഗതിയിൽ റിട്ടയർമെന്റ് സമയത്ത് ഓഫീസുകളിൽ വിപുലമായ യാത്രഅയപ്പ് സമ്മേളനങ്ങൾ നടക്കാറുണ്ടായിരുന്നു. ഇതുകൂടാതെ ഏതാനും ജീവനക്കാർ വിരമിക്കുന്നയാളുടെ വീടുവരെ അനുഗമിക്കുകയും അവിടെ മറ്റൊരു സൽക്കാരം നടക്കുകയുമായിരുന്നു പതിവ്. കൊവിഡ് കാരണം ഇതുപോലുള്ള ചടങ്ങുകളെല്ലാം ഒഴിവായി. യാത്രഅയപ്പ് സമ്മേളനങ്ങൾ മിക്കവാറും ഓൺലൈനായാണ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |