തിരുവനന്തപുരം: അമ്പത് വർഷത്തിലധികമായി നീണ്ടുപോയ സംസ്ഥാനത്തെ ഭൂമിയുടെ റീ സർവേ പ്രവർത്തനം ഡിജിറ്റലൈസ് ചെയ്യുന്നതിന് മുന്നോടിയായി, ഉദ്യോഗസ്ഥരോട് ഡിജിറ്റൽ സർവേ നടത്തിയ സംസ്ഥാനങ്ങളിൽ പോയി കണ്ട് പഠിക്കാൻ റവന്യൂ മന്ത്രിയുടെ നിർദ്ദേശം.
സ്വകാര്യ ഏജൻസികളെ ഏല്പിക്കുമെന്ന ആശങ്കയിൽ ഡിജിറ്റൽ സർവേയെ ഒളിഞ്ഞും തെളിഞ്ഞും എതിർത്ത ജീവനക്കാരുടെ യൂണിയനുകളോട്, സ്വകാര്യവത്കരണം ഇല്ലെന്ന് മന്ത്രി കെ.രാജൻ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ സർവേ ഒഫ് ഇന്ത്യ നേരിട്ട് ഡിജിറ്റൽ സർവേ നടത്തും. സർവേ ജീവനക്കാർ നേതൃത്വം നൽകും. സർവേ കോഴ്സ് പാസായി ലൈസൻസ് നേടിയവരെയും നിയമിക്കും. സർവേയർമാരും ഡ്രാഫ്റ്റ്സ് മാൻമാരുമുൾപ്പെടെ 3047 ജീവനക്കാരാണ് വകുപ്പിലുള്ളത്. രണ്ടു വർഷത്തിനകം സർവേ പൂർത്തിയാക്കാനാണ് ആലോചന.
നേട്ടം
പദ്ധതി പൂർത്തിയായാൽ സംസ്ഥാനത്തെ ഭൂരേഖകളൊക്കെ ഡിജിറ്റലാവും. കൈവശ ഭൂമിക്ക് കൃത്യമായി കണക്കുണ്ടാകും. ഭൂമി ഇടപാടുകൾ എളുപ്പമാവും.പൊതു, സ്വകാര്യ ഭൂമി സംശയാതീതമായി തിരിച്ചറിയാം
28 ബേസ് സ്റ്റേഷനുകൾ
ഡിജിറ്റൽ ഭൂസർവേ നടത്തുന്നതിന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി 28 ബേസ് സ്റ്റേഷനുകൾ സ്ഥാപിക്കും. കെട്ടിടത്തിന്റെ മുകളിൽ ടവർ സ്ഥാപിച്ച്.സാറ്റലൈറ്റുമായി ബന്ധിപ്പിക്കും.ബേസ് സ്റ്റേഷനുകൾ സ്ഥിരമായതിനാൽ, നിലവിൽ സർവേ നടത്തിയ ഭൂമിയിൽ വീണ്ടുമുള്ള കൈമാറ്റങ്ങളും എളുപ്പത്തിൽ ഉൾപ്പെടുത്താനാവും. ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ കേന്ദ്രസർക്കാരിന്റെ സ്വാമിത്വ പദ്ധതി പ്രകാരം,ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തും
'ഡിജിറ്റൽ റീ സർവേ നടത്തിപ്പിന് കേരള ലാൻഡ് റെക്കോഡ് മോഡേണൈസേഷൻ മിഷൻ രൂപീകരിക്കും'
- കെ.രാജൻ, റവന്യൂ മന്ത്രി.
റീ സർവേ ചരിത്രം
പഴയ റീ സർവേ തുടങ്ങിയിട്ട് 54 വർഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |