തിരുവനന്തപുരം: പ്രകൃതിക്ഷോഭ മേഖലകളിലും ദുരന്തനിവാരണ രംഗത്തും ജോലിചെയ്യേണ്ടി വരുന്ന ഫീൽഡ് ജീവനക്കാർക്ക് റവന്യൂവകുപ്പ് കുട,റെയിൻകോട്ട്,പ്രത്യേക ബൂട്ട്,ഹെൽമറ്റ്,ടോർച്ച് എന്നിവ നൽകും.
അടുത്ത മഴക്കാലത്തിന് മുൻപ് ഇവ ലഭ്യമാക്കാൻ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് റവന്യൂമന്ത്രി കെ.രാജൻ കത്തു നൽകി.
പതിവായി പ്രകൃതി ദുരന്തം ഉണ്ടാകുന്ന ജില്ലകളിലെ ജീവനക്കാർക്കാണ് ഇവ ലഭ്യമാക്കുക.
കെ.എസ്.ഡി.എം.എയുടെ ഫണ്ടാണ് ഇതിനായി വിനിയോഗിക്കുന്നത്.എല്ലാ ജില്ലകളിലും ആവശ്യമായ സാധനങ്ങൾ ടെൻഡർവഴി വാങ്ങാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. എറണാകുളം,ആലപ്പുഴ ജില്ലകളിൽ മഴക്കെടുതി സമയത്ത് കുടയും റെയിൻകോട്ടും ടോർച്ചും അടക്കം നൽകിയിരുന്നു.
1666 ആകെ വില്ലേജുകൾ
78 താലൂക്ക് ഓഫീസുകൾ
ദുരന്തനിവാരണം വേഗത്തിലാക്കാൻ
കൂട്ടിക്കൽ ഉരുൾപൊട്ടലിനുശേഷം അടിയന്തര ദുരിതാശ്വാസ പ്രവർത്തനത്തിന് വില്ലേജ് ഓഫീസർമാർക്ക് 25,000 രൂപ വരെ സ്വന്തം അധികാരമുപയോഗിച്ച് ചെലവഴിക്കാൻ അനുമതി നൽകിയിരുന്നു.ദുരിതാശ്വാസ ക്യാമ്പുകളടക്കമുള്ള സൗകര്യങ്ങൾ വേഗത്തിൽ തുടങ്ങാനിത് സഹായകമായി. രാത്രിസമയത്ത് പോലും ദുരിതബാധിത പ്രദേശങ്ങളിൽ എത്തേണ്ടതിനാൽ പുതിയ തീരുമാനം ഗുണം ചെയ്യും.
കെ.രാജൻ
റവന്യൂ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |