തിരുവനന്തപുരം: നെല്ലിന് വിലയിടിയുമ്പോൾ ന്യായവില നൽകി സർക്കാർ സഹകരണസംഘം വഴി നേരിട്ട് സംഭരിക്കും. ഇതിനായി കോട്ടയം ആസ്ഥാനമായി കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം (കെ.എ.പി.സി.ഒ.എസ്) ഇന്നലെ നിലവിൽ വന്നു. സ്വകാര്യഅരിമില്ലുകാരാണ് ഇതുവരെ നെല്ല് കർഷകരിൽ നിന്ന് വാങ്ങിയിരുന്നത്.
പാലക്കാട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതി വിജയമായതോടെയാണ് സംസ്ഥാനതലത്തിൽ സഹകരണസംഘങ്ങൾ വഴി നെല്ല് സംഭരിക്കാൻ തീരുമാനിച്ചത്.
പാലക്കാട് ഒഴികെ സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളിലും നിന്ന് പുതിയ സംഘം നെല്ല് സംഭരിക്കും.
കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും പാമ്പാടി സഹകരണ ബാങ്ക് പ്രതിനിധിയുമായ കെ. രാധാകൃഷ്ണനാണ് സഹകരണസംഘത്തിന്റെ ചീഫ് പ്രമോട്ടർ.
കോട്ടയം ജില്ലയിലെ 26 പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ അംഗങ്ങളായ കെ.എ.പി.ഒ.എസിന്റെ ഓഹരി മൂലധനം 310 കോടി രൂപയാണ്.
പദ്ധതി നടപ്പാകുന്ന മുറയ്ക്ക് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ അരിമില്ലുകളും സ്ഥാപിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുമാണ് റൈസ് മില്ലുകൾ സ്ഥാപിക്കുക.
#നിലവിലെ സംവിധാനം
സ്വകാര്യമില്ലുകൾ വഴി നെല്ല് സംഭരിക്കുകയും സബ്സിഡി തുക സർക്കാർ മില്ലുകൾക്ക് നൽകുകയും മില്ലുകൾ വഴി കർഷകർക്ക് പണം നൽകുകയും ചെയ്യും.
#പുതിയ സംവിധാനം
സഹകരണസംഘങ്ങൾ വഴി നെല്ല് സംഭരിച്ച് മിൽമ മാതൃകയിൽ കർഷകർക്ക് മുഴുവൻ വിലയും നിശ്ചിതദിവസത്തിനുള്ളിൽ നൽകും. സംഭരിക്കുന്ന നെല്ല് അരിയാക്കി സഹകരണസംഘം പൊതുവിപണിയിലും സർക്കാർ സംവിധാനങ്ങളിലുമായി വിൽപന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |