തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വകുപ്പിന്റെ തത്സമയ ഫോൺ ഇൻ പരിപാടിയിലൂടെയാണ് മന്ത്രി ജനങ്ങളുടെ അഭിപ്രായവും നിർദ്ദേശവും കേട്ടത്.
റോഡിന്റെ ശോചനീയാവസ്ഥ, അപകട സാദ്ധ്യത കുറക്കാനുള്ള നിർദ്ദേശം, ഡ്രയിനേജുകളുടെ പ്രശ്‌നം, റോഡരികിലെ മാലിന്യ നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ മന്ത്രിക്ക് മുന്നിൽ ജനങ്ങൾ അവതരിപ്പിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയാണ് ഓരോ ഫോൺ കോളും മന്ത്രി അവസാനിപ്പിച്ചത്.
മഴക്കാലത്തോടനുബന്ധിച്ച് ആഴ്ചയിൽ ഒരു ദിവസം ജനങ്ങളുടെ അഭിപ്രായം തേടാൻ ഫോൺ ഇൻ പരിപാടി നടത്താനാണ് തീരുമാനം. കഴിഞ്ഞയാഴ്ചയും മന്ത്രി ജനങ്ങമായി സംവദിച്ചിരുന്നു. ഉന്നയിക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് കൃത്യമായ വിലയിരുത്തൽ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |