SignIn
Kerala Kaumudi Online
Thursday, 25 April 2024 2.15 AM IST

കുതിരാൻ വികസനത്തിന്റെ പുതിയ മാതൃക

riyas

പി.എ.മുഹമ്മദ് റിയാസ്

പൊതുമരാമത്ത് മന്ത്രി

ദേശീയപാത അതോറിട്ടിയുടെ കീഴിലാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കുതിരാൻ തുരങ്കത്തിന്റെ പണി നടന്നത്. അന്തർസംസ്ഥാന പാത എന്ന നിലയിൽ സംസ്ഥാനത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുന്ന പദ്ധതിയാണിത്. കുതിരാൻമലയിലെ മണിക്കൂറോളം ഉണ്ടാവുന്ന വാഹനക്കുരുക്കിനും അപകടങ്ങൾക്കും പരിഹാരം കാണുന്ന ആശയം 2005 ൽ ഭൂമിയേറ്റെടുക്കൽ വിജ്ഞാപനത്തോടെ ആരംഭിച്ച പദ്ധതി പലവിധ പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്.

കയറ്റം കയറുകയോ ഇറങ്ങുകയാേ ചെയ്യുന്ന ചരക്കു ലോറികൾക്ക് ചെറിയൊരു കേടുവന്നാൽ പോലും ഏറെനേരം ഗതാഗതം മുടങ്ങുന്ന അവസ്ഥയാണ് കുതിരാനിലുള്ളത്. ഉത്തരേന്ത്യയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെ വരുന്ന ചരക്കുലോറി ഡ്രൈവർമാരുടെ കുതിരാനിൽ കുടുങ്ങുമോ എന്ന ചോദ്യം അവസാനിപ്പിക്കേണ്ടത് സംസ്ഥാന വികസനത്തിന് അത്യാവശ്യമായിരുന്നു. അതിനേക്കാളുപരി എത്രയോ മനുഷ്യജീവനുകളാണ് കുതിരാനിൽ പൊലിഞ്ഞത്. ഇനിയും അത് ആവർത്തിക്കരുതെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു.

പ്രളയകാലത്ത് കേരളത്തിലേക്ക് ദുരിതാശ്വാസ സഹായം പ്രവഹിച്ചപ്പോൾ കുതിരാനിൽ മണ്ണിടിഞ്ഞ് വഴിയടഞ്ഞ സ്ഥിതിയുണ്ടായി. പണി നടന്നുകൊണ്ടിരുന്ന ഒരു തുരങ്കം താത്കാലികമായി തുറന്നാണ് അന്ന് പ്രശ്നം പരിഹരിച്ചത്. ഒരു ടണലിന്റെ പ്രവൃത്തി വേഗത്തിൽ പൂർത്തികരിച്ചാൽ കുതിരാനിൽ അത് വലിയ ആശ്വാസമായിരിക്കുമെന്ന് സർക്കാർ കണ്ടു. സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ. രാജൻ, മന്ത്രി ആർ.ബിന്ദു എന്നിവരടങ്ങുന്ന ഒരു ടീമിനൊപ്പമാണ് ആദ്യമായി കുതിരാൻ സന്ദർശിച്ചത്.

കുതിരാൻ തുരങ്കത്തിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്തി ഞങ്ങൾ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽക്കൊണ്ടുവന്നു. തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദേശീയപാത അതോറിട്ടി അധികൃതർ ഉൾപ്പെടെ പങ്കെടുത്തുകൊണ്ട് യോഗം ചേരുകയും ഒരു ടണൽ ആഗസ്റ്റിൽ തുറക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. പിന്നീട് മൂന്ന് തവണ നേരിട്ട് സ്ഥലം സന്ദർശിച്ചു. പരിശോധനകളും ഫോളോപ്പുകളും നടത്തി.

ഒരു ടണൽ തുറക്കുന്നതോടെ പാലക്കാട് നിന്നും തൃശൂർ നിന്നും ചരക്ക് ലോറികൾക്ക് കയറ്റം കയറാതെ വരാൻ സാധിക്കും. മറുവശത്ത് തിരക്ക് കുറയും.

കൂട്ടായി പരിശ്രമിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്നതിന് കുതിരാൻ ഏറ്റവും പുതിയ ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ നിർദേശങ്ങളും എല്ലായ്പ്പോഴും കൂടെയുണ്ടായിരുന്ന മറ്റ് മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും നിർമ്മാണ പ്രവൃത്തി വേഗത്തിലാക്കുന്നതിന് സഹായിച്ചു. അടുത്ത ഒരു ടണലിന്റെ പ്രവൃത്തികൂടി ഇതേ കൂട്ടായ്മയിൽ പൂർത്തികരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHD RIYAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.