തിരുവനന്തപുരം: വനഭൂമി വിട്ടുകിട്ടാത്തതിനാൽ മലയോര ഹൈവേയുടെ നിർമാണപ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. വനമേഖലയിൽ കൂടി കടന്നുപോകുന്ന ഇടങ്ങളിൽ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. നിലവിൽ 21 റീച്ചുകൾക്കാണ് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഉൾനാടൻ ജല ഗതാഗത നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. ഇതിനായി നിയമം ഭേദഗതി ചെയ്യുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. അംഗീകാരമില്ലാത്ത ഹൗസ്‌ബോട്ടുകൾക്കെതിരെ നടപടി സ്വീകരിക്കും. വിവരങ്ങൾ നൽകാൻ മാരിടൈം ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
'അശാസ്ത്രീയ റോഡ് നിർമ്മാണം അപകടങ്ങൾക്ക് കാരണമാകുന്നു'
തിരുവനന്തപുരം: അശാസ്ത്രീയമായ റോഡ് നിർമ്മാണങ്ങൾ അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നതായി വിലയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളെല്ലാം സ്ഥലലഭ്യത അനുസരിച്ച് വീതികൂട്ടുന്നുണ്ടെങ്കിലും ശാസ്ത്രീയമായി ഡിസൈൻ ചെയ്യുന്നില്ല.
2016-18 കാലയളവിലെ റോഡ് അപകടങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ പഠനത്തിൽ കേരളത്തിൽ 4430 അപകടസാദ്ധ്യത പ്രദേശങ്ങളാണ് നാറ്റ്പാക് കണ്ടെത്തിയത്. ഇതിൽ 340 പ്രദേശങ്ങൾ ബ്ലാക്ക് സ്പോട്ടുകളായി 2019ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുത്ത 75 ബ്ളാക്ക് സ്പോട്ടുകളിൽ ഹ്രസ്വകാല പരിഹാര നടപടികളും ഡിസൈനുകളും അടങ്ങിയ റിപ്പോർട്ട് നാറ്റ്പാക്കിന് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |