SignIn
Kerala Kaumudi Online
Thursday, 25 April 2024 3.55 AM IST

സർക്കാരിന്ഹൈക്കോടതിയുടെ രൂക്ഷവിമർശനം, റോഡിലെ കുഴിയിൽ വീണ് ഇനിയും എത്രപേർ മരിക്കണം?

road

എൻജിനിയർ തിങ്കളാഴ്‌ച നേരിട്ട് ഹാജരാകണം

കൊച്ചി: റോഡ് കുഴികളടച്ച് സഞ്ചാരയോഗ്യമാക്കാത്തതിന് സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. റോഡ് നന്നാക്കാൻ ഇനിയുമെത്ര പേർ മരിക്കണമെന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ വൈകുന്നതിനുള്ള കാരണമറിയിക്കാൻ ബന്ധപ്പെട്ട എൻജിനിയർ തിങ്കളാഴ്‌ച നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചു.

ആലുവ - പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ ആലുവ മാറമ്പിള്ളി കുന്നത്തുകരയിൽ കുറുകുളം വീട്ടിൽ കുഞ്ഞുമുഹമ്മദ് കഴിഞ്ഞ ദിവസം മരിച്ചതിനെത്തുടർന്നാണ് സിംഗിൾബെഞ്ച് ഈ വിഷയം അടിയന്തരമായി പരിഗണിച്ചത്. ഇത്തരം അപകടങ്ങൾ ഇനിയുമുണ്ടായാൽ ജില്ലാ കളക്ടർ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഹർജി 19ന് വീണ്ടും പരിഗണിക്കും.

പിന്നെ എന്തിന്

എൻജിനിയർമാർ

#റോഡുകളിലെ കുഴിയടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിന് എൻജിനിയർമാർ എന്തിനാണ് ?

.#റോഡിന്റെ ശോച്യാവസ്ഥ കാരണം അപകടമുണ്ടാവുന്നില്ലെന്ന് കളക്ടർമാർ ഉറപ്പാക്കണം. ഇതിനായി കണ്ണും കാതും തുറന്നിരിക്കണം.

#ആലുവ - പെരുമ്പാവൂർ റോഡിലെ ശോച്യാവസ്ഥ പരിശോധിച്ച് കളക്ടർ റിപ്പോർട്ട് നൽകണമെന്ന് പറഞ്ഞിരുന്നു. റിപ്പോർട്ട് എവിടെ ?

മരിച്ചയാളെ ഇനിയും

അപമാനിക്കരുത്

കുഴിയിൽ വീണതു മാത്രമല്ല, ഷുഗർലെവൽ കുറഞ്ഞതും കുഞ്ഞുമുഹമ്മദിന്റെ മരണത്തിന് കാരണമായെന്നും, അദ്ദേഹത്തിന്റെ മകൻ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. മരിച്ചയാളെ ഇനിയും അപമാനിക്കരുതെന്നായിരുന്നു കോടതിയുടെ പ്രതികരണം

നാലുവരിപ്പാതയാക്കും

ആലുവ - പെരുമ്പാവൂർ റോഡിന്റെ അറ്റകുറ്റപ്പണികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാർ വിശദീകരിച്ചു. നാലുവരിപ്പാതയാക്കി വികസിപ്പിക്കാൻ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാലാണ് അറ്റകുറ്റപ്പണികൾ മുടങ്ങിയത്. പൂർണമായും തകർന്ന 11.07 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് പത്തു ലക്ഷം രൂപ അനുവദിച്ചിരുന്നെന്നും സർക്കാർ വിശദീകരിച്ചു.

സർക്കാർ വാദം തള്ളി

കുഞ്ഞുമുഹമ്മദിന്റെ മകൻ

ആലുവ: റോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽപ്പെട്ട കുഞ്ഞുമുഹമ്മദ് മരിച്ചത് തലയിലേറ്റ ക്ഷതം കൊണ്ടാണെന്ന് മകൻ മനാഫ് പറഞ്ഞു. ഡോക്ടർമാർ ഇക്കാര്യം സ്ഥിരീകരിച്ചതാണ്. നേരിയ പ്രമേഹമുണ്ടെങ്കിലും ഇൻസുലിൻപോലും എടുക്കേണ്ടി വന്നിട്ടില്ല. ഗുളിക കഴിക്കുന്നുണ്ട്. സ്കൂട്ടർ ഓടിക്കുമ്പോൾ പ്രമേഹത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ആരോടും പറഞ്ഞിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROAD ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.