തിരുവനന്തപുരം: പ്രളയത്തിൽ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ എക്കലും മണലും മാലിന്യങ്ങളും ദുരന്തനിവാരണ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം നീക്കം ചെയ്യാൻ ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പാറ പൊട്ടിച്ച് നീക്കുന്നതും പരിഗണിക്കും. ഓരോ നദികളുടെയും ചുമതല എക്സിക്യുട്ടീവ് എൻജിനിയർമാർക്ക് നൽകി. എക്കലും ചെളിയും അടിഞ്ഞുകൂടി നദികളുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെയും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയും ഇതെല്ലാം ഘട്ടംഘട്ടമായി നീക്കം ചെയ്യുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |