തിരുവനന്തപുരം: സ്വകാര്യ ലാബുകളുടെ പങ്കാളിത്തതോടെ സർക്കാർ കൊവിഡ് നിർണയത്തിനുള്ള ആർ.ടി.പി.സി.ആർ പരിശോധന വ്യാപകമാക്കുന്നു. സർക്കാർ കേന്ദ്രങ്ങളിൽ ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധിക്കാൻ സ്വകാര്യ ലാബുകൾക്കും നൽകും. പരമാവധി ആർ.ടി.പി.സി.ആർ പരിശോധന നടത്തുമ്പോൾ സർക്കാർ ലാബുകൾ മാത്രം പരിശ്രമിച്ചാൽ യഥാസമയം ഫലം നൽകാനാകില്ല. ഇതൊഴിവാക്കുകയാണ് ലക്ഷ്യം. സർക്കാർ ശേഖരിക്കുന്ന സാമ്പിളുകൾ കേരള മെഡിക്കൽ സർവീസ് കോർപറേഷനുമായി കരാറിലേർപ്പെട്ടിരിക്കുന്ന എംപാനൽഡ് ലാബുകളിലാകും പരിശോധിക്കുക. ഓരോ സാമ്പിളിനും 418 രൂപ വീതം ഈ ലാബുകൾക്ക് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |