ന്യൂഡൽഹി: സർക്കാർ സഹായം ലഭിക്കുന്നതിന് ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങൾക്കോ ന്യൂനപക്ഷേതര എയ്ഡഡ് സ്ഥാപനങ്ങൾക്കോ ഭരണഘടനാപരമായ പ്രത്യേക അവകാശമില്ലെന്ന് സുപ്രീംകോടതി. എയ്ഡഡ് സ്ഥാപനങ്ങൾക്ക് സർക്കാർ സഹായം ലഭ്യമാക്കുന്നത് അവരുടെ സാഹചര്യങ്ങൾ പരിഗണിച്ച് മാത്രമാണ്. അതൊരു വിഭാഗത്തിന്റെ മൗലിക അവകാശത്തിന്റെ ഭാഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം. സുന്ദരേഷ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തർപ്രദേശ് സർക്കാർ നൽകിയ അപ്പീലിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി.
ഭൂരിപക്ഷ വിഭാഗങ്ങളുടെ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ പ്രത്യേക പരിഗണന ലഭിക്കാൻ അർഹതയുണ്ടെന്ന് ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങൾ കരുതരുതെന്നും കോടതി വ്യക്തമാക്കി.
എയ്ഡഡ് സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുമ്പോൾ അവയുടെ അർഹതയും സാമ്പത്തിക പരാധീനതയുമാണ് സർക്കാർ കണക്കിലെടുക്കുന്നത്. ഒരു സ്ഥാപനത്തിന് സർക്കാർ നൽകിയ സഹായം മറ്റൊരു സ്ഥാപനത്തിന്റെ അവകാശമാണെന്ന് വാദിച്ച് നിഷേധിക്കുന്നതിൽ അർത്ഥമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |