തൃശൂർ: ഓടക്കുഴൽ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സാറാ ജോസഫ്. എഴുത്തുകാർ അഭിമാനത്തോടെ സ്വീകരിക്കുന്നതാണ് അവാർഡ്. ജി. ശങ്കരക്കുറുപ്പിന്റെ കവിതകൾ വായിച്ചും പഠിച്ചും പഠിപ്പിച്ചുമാണ് അതുമായി ആത്മബന്ധം പുലർത്തിയതാണ് താനടക്കമുള്ള തലമുറയുടെ വിദ്യാർത്ഥി കാലം. ജി.ശങ്കരക്കുറുപ്പ് മരിക്കുന്നതിന് മുമ്പ് അവസാനമെഴുതിയ കത്ത് തനിക്കായിരുന്നു. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ക്ഷണിച്ചതിന് മറുപടിയായിട്ടായിരുന്നു ആ കത്ത്. ജിയുടെ പേരിലുള്ള അവാർഡ് ലഭിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് സാറാജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |