കിളിമാനൂർ:പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരണ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, സുഹൃത്തെന്ന് സംശയിക്കുന്ന യുവാവും വീട്ടിൽ തൂങ്ങി മരിച്ചു.
മടവൂർ ചാങ്ങയിൽക്കോണം കൃഷ്ണ ഭവനിൽ ശ്യാം ദത്തിന്റെയും പരേതയായ ബബിതയുടെയും മകൾ അക്ഷരയെയാണ് (17) കഴിഞ്ഞ ദിവസം രാവിലെ 7.30 മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് രാവിലെ പുതിയകാവിലെ തന്റെ സി.ഡി കടയിലേക്ക് പോയിരുന്നു. അമ്മൂമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്കൂളിൽ പോകാൻ സമയമായിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് അമ്മൂമ്മ നോക്കുമ്പോഴാണ് സംഭവം കണ്ടത്. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻ കെട്ടഴിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോരേടം വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ കംമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായിരുന്നു. പെൺകുട്ടിക്ക് ഒരു സ്വകാര്യ ബസിലെ ജീവനക്കാരനുമായി അടുപ്പമുണ്ടായിരുന്നതായും ഇത് വീട്ടുകാർ വിലക്കിയിരുന്നതായും ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.ഇതിന്റെ മനോവിഷമത്തിലാകാം പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്. .
മരണ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സുഹൃത്തെന്ന് സംശയിക്കുന്ന.നിലമേൽ കരുനിലക്കോട് കരിക്കകത്തിൽ വീട്ടിൽ ചന്ദ്രികയുടെ മകൻ ശ്രീജിത്ത് (23) വീട്ടിൽ തൂങ്ങി മരിച്ചു. സ്വകാര്യ ബസ് കണ്ടക്ടറായ ശ്രീജിത്ത് രാവിലെ ജോലിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. 10.30 ഓടെ തിരികെ വീട്ടിലെത്തിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |