SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.07 PM IST

ശബരിമല വെർച്വൽ ക്യൂ: ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

sabarimala

കൊച്ചി: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനത്തിന്റെ നിയന്ത്രണം തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഏൽപ്പിക്കണോ എന്നത് വിലയിരുത്താൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. സർക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ വിശദീകരണത്തിന് രണ്ടാഴ്‌ച സമയം തേടി. ശബരിമല സ്പെഷ്യൽ കമ്മിഷണറും റിപ്പോർട്ട് നൽകിയിരുന്നില്ല. തുടർന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് കെ. ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി മാറ്റിയത്. നിലവിൽ കേരള പൊലീസാണ് വെർച്വൽ ക്യൂ സംവിധാനം കൈകാര്യം ചെയ്യുന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും പൊലീസിന്റെ ഉത്തരവാദിത്തമായി നിലനിറുത്തി വെർച്വൽ ക്യൂ സംവിധാനത്തിന്റെ നിയന്ത്രണം ബോർഡിന് കൈമാറുന്ന കാര്യമാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഇതിനായി ശബരിമല സ്പെഷ്യൽ കമ്മിഷണറോട് നിർദ്ദേശങ്ങളുൾപ്പെടെ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ നിർദ്ദേശിച്ചിരുന്നു. വെർച്വൽ ക്യൂ നടപ്പാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി ഹാജരാക്കാമെന്നും വ്യക്തമാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.