കൊച്ചി:ശബരിമല വെർച്വൽ ക്യൂ സംവിധാനത്തിന്റെ ചുമതല ദേവസ്വം ബോർഡിന് കൈമാറണമെന്ന പൊതുതാല്പര്യ ഹർജി ഹൈക്കോടതി ഇന്നത്തേക്ക് മാറ്റി. നിലയ്ക്കൽ, കുമളി, എരുമേലി എന്നിവിടങ്ങൾക്കു പുറമേ തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പന്തളം വലിയ കോയിക്കൽ കൊട്ടാരം, ചെങ്ങന്നൂർ, ഏറ്റുമാനൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് തുടങ്ങിയെന്ന് സർക്കാർ അറിയിച്ചു. മലബാറിൽ തുടങ്ങണമെങ്കിൽ മലബാർ ദേവസ്വം ജീവനക്കാരെ ലഭ്യമാക്കണമെന്നും ബോധിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളിൽ സ്പോട്ട് ബുക്കിംഗ് നടത്താൻ സർക്കാരുകൾ കൂടിയാലോചന നടത്തണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കൂടുതൽ വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനെത്തുടർന്നാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജികൾ മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |