തിരുവനന്തപുരം: ശബരിമലനട മണ്ഡല-മകരവിളക്ക് ദർശനത്തിനായി തുറന്നതിൽ പിന്നെ ഏറ്റവും കൂടുതൽ അയ്യപ്പൻമാർ ദർശനത്തിനെത്തിയത് ജനുവരി എട്ട് ശനിയാഴ്ച. വെർച്ച്വൽ ബുക്കിംഗ് വഴിയെത്തിയത് 49,846 തീർത്ഥാടകർ. നിലയ്ക്കലിൽ മാത്രം 2634 പേർ സ്പോട്ട് രജിസ്ട്രേഷനും നടത്തി. സ്പോട്ട് രജിസ്ട്രേഷൻ ഉൾപ്പടെ അമ്പതിനായിരത്തിന് മുകളിൽ അയ്യപ്പൻമാരെത്തി.
വെർച്ച്വൽ ക്യൂ വഴി ആറാം തീയതി 42357 പേരും ഏഴിന് 44013 പേരും ദർശനം നടത്തിയിരുന്നു. ഈ മാസം ഒന്നു മുതൽ എട്ടു വരെ 21080 പേരാണ് സ്പോട്ട് രജിസ്ട്രേഷൻ വഴി ദർശനത്തിനെത്തിയത്. തമിഴ്നാട്ടിൽ നിന്ന് ഇപ്പോഴും അയ്യപ്പഭക്തരെ കടത്തിവിടുന്നുണ്ട്. ആന്ധ്രയിൽ നിന്നാണ് കൂടുതൽ പേരെത്തുന്നത്. അതേസമയം സന്നിധാനത്തും പമ്പയിലും അടക്കം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി ആരോപണമുയർന്നു. തിരക്കേറിയതോടെ ഭക്തരടക്കം ആരും മാസ്‌ക് വയ്ക്കുന്നില്ലെന്നും ആരോഗ്യവകുപ്പിന്റെ പരിശോധനകളില്ലെന്നുമാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |