തിരുവനന്തപുരം: മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും നിലയ്ക്കലിലും തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ശബരിമലയിൽ ശബരിഗിരി വൈദ്യുതിനിലയത്തിൽ നിന്നും നിലയ്ക്കലിൽ കക്കാട് നിലയത്തിൽ നിന്നുമാണ് വൈദ്യുതി എത്തിക്കുന്നത്. അപകടങ്ങളൊഴിവാക്കാൻ ഏരിയൽ ബഞ്ച്ഡ് കേബിളുകൾ ഉപയോഗിച്ച് കവചിത വൈദ്യുതി വിതരണ സംവിധാനമാണ് ഉപയോഗിക്കുന്നത്. ത്രിവേണിയിലെ 66 കെ.വി സബ്സ്റ്റേഷന്റെ സ്ഥാപിതശേഷി 8 എം.വി.എയിൽ നിന്ന് 14 ആയി ഉയർത്തി. കാര്യക്ഷമമായ വൈദ്യുതി വിതരണവും ലൈറ്റുകളുടെ പരിപാലനവും ഉറപ്പുവരുത്താൻ പമ്പ, ശബരിമല മേഖലയിൽ ഒരു അസിസ്റ്റന്റ് എൻജിനിയറുടെ നേതൃത്വത്തിൽ 24 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും നിലയ്ക്കലിൽ ഒരു സബ് എൻജിനിയറുടെ നേതൃത്വത്തിൽ ആറുപേരടങ്ങുന്ന സംഘത്തെയും നിയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |