ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം 17ന് വൈകിട്ട് 5ന്
തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ
നമ്പൂതിരി ദീപങ്ങൾ തെളിക്കും.അന്ന് പ്രത്യേക പൂജയില്ല. തുലാം ഒന്നായ 18ന് പുലർച്ചെ 5.15ന് നെയ്യഭിഷേകം ആരംഭിക്കും. 5.30 ന് മഹാഗണപതിഹോമം. 7.30 ന് ഉഷഃപൂജയ്ക്ക്‌ശേഷം പുതിയ ശബരിമല,മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.10 പേരാണ് ശബരിമല മേൽശാന്തിയാകാൻ അന്തിമപട്ടികയിലുള്ളത്. എട്ടുപേർ മാളികപ്പുറം മേൽശാന്തി പട്ടികയിലുണ്ട്. തിരുവിതാംകൂർ ദേവസ്വം
ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ,ബോർഡ് അംഗം പി.എം.തങ്കപ്പൻ,ദേവസ്വം കമ്മിഷണർ
ബി.എസ്.പ്രകാശ്,ശബരിമല സ്‌പെഷ്യൽ കമ്മിഷണർ മനോജ്,നറുക്കെടുപ്പ് നടപടികൾക്കായി ഹൈക്കോടതി
നിയോഗിച്ചിട്ടുള്ള നിരീക്ഷകൻ റിട്ട. ജസ്റ്റിസ് ആർ.ഭാസ്‌കരൻ,ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ
എച്ച്.കൃഷ്ണകുമാർ,ദേവസ്വം വിജിലൻസ് എസ്.പി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുക്കും.
22ന് രാത്രി 10 ന് നട അടയ്ക്കും.ചിത്തിര ആട്ടവിശേഷത്തിനായി 24 ന് വൈകിട്ട് 5ന് തുറക്കും.25 ന് രാത്രി 10ന് അടയ്ക്കുന്ന നട മണ്ഡലകാല മഹോൽസവത്തിനായി നവംബർ 16ന് വൈകിട്ട് 5ന് തുറക്കും. 17നാണ് വൃശ്ചികം ഒന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |