കോട്ടയം: തിലകൻ സ്മാരക വേദിയുടെ പുരസ്‌കാരം പ്രഖ്യാപിച്ചു. 40 വർഷത്തെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ സംഭാവനകൾക്കുള്ള പുരസ്‌കാരം മന്ത്രി സജി ചെറിയാന് നൽകും. വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് എബ്രഹാം കലമണ്ണിൽ, കേശാലങ്കാരം, ചമയം- വി.വി. പ്രകാശ് വിഗ്സ്, കവിതാസമാഹാര പുസ്തകം- പുളിമോടി അശോക് കുമാർ, ഗാന സംവിധാന രംഗത്തെ സംഭാവന- ആലപ്പി ഋഷികേശ്, അഭിനയം- വക്കം സുധി, നാടക രചന- ബഷീർ മണക്കാട്, അഭിനേത്രി- വിജി കൊല്ലം, ഗാനരചന- രാജേഷ് അമ്പാടി എന്നിവർക്കാണ് മറ്റ് പുരസ്‌കാരങ്ങൾ. 25000 രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം ജനുവരി അവസാനവാരം കോട്ടയം പ്രസ് ക്ലബിൽ മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്യുമെന്ന് സ്മാരക വേദി പ്രസിഡന്റ് രാജു എബ്രഹാം, ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ, ബിനോയ് വേളൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഷോബി തിലകൻ മുഖ്യപ്രഭാഷണം നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |