തിരുവനന്തപുരം: നഗരസഭകളിലെ കണ്ടിൻജന്റ് ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 17,500 രൂപയിൽ നിന്ന് 24,400 രൂപയായും കൂടിയ ശമ്പളം 39,500 രൂപയിൽ നിന്ന് 55,200 രൂപയായും വർദ്ധിപ്പിക്കാൻ 11–ാം ശമ്പള പരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്തു. കാറ്റഗറി രണ്ടിലെ ജീവനക്കാർക്ക് കുറഞ്ഞ ശമ്പളം 17,000 രൂപയിൽ നിന്ന് 23,700 രൂപയായും കൂടിയ ശമ്പളം 37,500 രൂപയിൽ നിന്ന് 52,600 രൂപയായും വർദ്ധിപ്പിക്കാനും കമ്മിഷൻ ശുപാർശ ചെയ്തു.
പെൻഷൻ കുറഞ്ഞത് 11,500 രൂപയും കൂടിയത് 33,400 രൂപയുമാക്കണം. കുടുംബ പെൻഷൻ കുറഞ്ഞത് 11,500 രൂപയും കൂടിയത് 20,040 രൂപയുമാക്കണം. 2019 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം കൂട്ടണം. ശമ്പളം പരിഷ്‌കരിക്കുന്നതോടെ ഒരു കണ്ടിജന്റ് ജീവനക്കാരന്റെ ആകെ ശമ്പളം കുറഞ്ഞത് 36,914 രൂപയും കൂടിയത് 1,07,758 രൂപയും ആയി ഉയരും. കണ്ടിജന്റ് ജീവനക്കാർക്ക് ഇനി സ്ഥിരം നിയമനം നൽകരുതെന്നും സ്ഥിര നിയമനം വേണ്ടി വന്നാൽ സർക്കാരിന്റെ അനുമതി വാങ്ങിയേ പാടുള്ളൂ എന്നും കമ്മിഷൻ നിർദ്ദേശിച്ചു. സന്നദ്ധ സംഘടനകളെയും ഇത്തരം പ്രവൃത്തികൾക്കായി നിയോഗിക്കാം. ജല അതോറിട്ടി,
ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവയിലെ റിപ്പോർട്ട് ഉടൻ നൽകും. സർക്കാരിന്റെ ഭരണപരിഷ്‌കാരം സംബന്ധിച്ച നിർദ്ദേശങ്ങൾ ജൂൺ 30ന് മുൻപ് സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |