തിരുവനന്തപുരം: സർവകലാശാലകളിൽ അസി. രജിസ്ട്രാർക്ക് മുകളിലുള്ള തസ്തികകളിൽ സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റി പരിഗണിക്കുന്നത് മാറ്റി പകരം സ്ക്രീനിംഗ് മാനദണ്ഡം ഏർപ്പെടുത്തണമെന്ന് ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ. നേരത്തെ സർക്കാരിന് സമർപ്പിച്ച കമ്മിഷൻ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അനാവശ്യമായ കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തസ്തികകൾ നിറുത്തലാക്കണം. സർവകലാശാലാ ഭരണസംവിധാനം പൂർണമായി നവീകരിക്കണം. സർവകലാശാല ഭരണതലത്തിൽ ഇ-ഗവേണൻസും ഡിജിറ്റലൈസേഷനും കൊണ്ടുവരണം. സർവകലാശാലാ ലൈബ്രറികളുടെ പ്രവർത്തനം ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നിർദ്ദേശപ്രകാരം പുനഃക്രമീകരിക്കണം.
മറ്റ് പ്രധാന ശുപാർശകൾ
എല്ലാ ലൈബ്രറികളെയും സോഫ്‌റ്റ്‌വെയർ സംവിധാനത്തിൽ ബന്ധിപ്പിക്കണം.
മികച്ച പുസ്തകങ്ങൾ ഇന്റർ ലൈബ്രറി ലോൺ വ്യവസ്ഥയിൽ ലഭ്യമാക്കണം.
എൻജിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കണം.
പ്ലാനിംഗ്, ഡെവലപ്‌മെന്റ് വിഭാഗത്തിൽ സാങ്കേതിക പരിജ്ഞാനമുള്ളവരെ നിയമിക്കണം.
സെക്രട്ടേറിയറ്റ് സർവീസിൽ ഇല്ലാത്ത സെക്ഷൻ ഓഫീസർ, പൂൾ ഓഫീസർ തസ്തികകൾ നിറുത്തലാക്കണം.
സർവകലാശാല ഭരണത്തിന് പ്രത്യേക ഓഫീസ് മാന്വൽ തയ്യാറാക്കണം.
പുതുതായി നിയമിക്കപ്പെടുന്നവർക്ക് സർവകലാശാലാ ചട്ടങ്ങളിലും ഭരണകാര്യങ്ങളിലും പരിശീലനം നൽകണം.
ഒൻപതാം ശമ്പള കമ്മിഷൻ നിറുത്തലാക്കിയ അനുപാത പ്രൊമോഷനുകൾ കാർഷിക സർവകലാശാലയിൽ തുടരുന്നത് അവസാനിപ്പിക്കാൻ ചട്ടങ്ങൾ ഭേദഗതി ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |