തിരുവനന്തപുരം: വിദ്വേഷത്തിന്റെയും,കാലുഷ്യത്തിന്റെയും ഇക്കാലത്ത് മതത്തിൽ നിന്നുൾപ്പെടെ
തത്വചിന്തയുടെ ദർശനം നഷ്ടമാകുന്നതായി ഡോ. അബ്ദുൾ സമദ് സമദാനി എം.പി പറഞ്ഞു..
ഗുരു മുനി നാരായണ പ്രസാദിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തന്നിലേക്ക് മാത്രം മനുഷ്യൻ ചുരുങ്ങുന്ന ഇക്കാലത്ത് മാനവീയ ദർശനമുള്ള ചലച്ചിത്രങ്ങൾ ആവശ്യമാണ്. . . ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടുകൾ പങ്കു വയ്ക്കുന്ന ഗുരു മുനി നാരായണ പ്രസാദിനെ കുറിച്ചുള്ള ചലച്ചിത്രം കാലഘട്ടം ആവശ്യപ്പെടുന്നു. മലയാളി സമൂഹത്തിന് അർഹിക്കുന്ന ഗൗരവത്തോടെ ഉൾക്കൊള്ളാൻ കഴിയാതെ പോയ നടരാജ ഗുരുവിനുള്ള ആദരം കൂടിയാണ് ഈ ചലച്ചിത്രമെന്നു സമദാനി പറഞ്ഞു.
കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, സ്വാമി ത്യാഗീശ്വരൻ, ഗുരു മുനി നാരായണ പ്രസാദ്, സലീന സദാശിവൻ, പ്രവീൺ വിജയ്, ഡോ. ബി. സുഗീത തുടങ്ങിയവർ സംസാരിച്ചു. ഗുരു മുനി നാരായണ പ്രസാദിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനത്തിന് ശേഷം ഡോ. രാജശ്രീ വാര്യർ ഭരതനാട്യം അവതരിപ്പിച്ചു.
നിലവിളക്ക്
കൊളുത്താതെ സമദാനി
ഉദ്ഘാടന ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ അബ്ദുൾ സമദ് സമദാനി എം പി.വിസമ്മതിച്ചു. . ഷാജി എൻ, കരുണിന്റെ പ്രസംഗത്തിന് ശേഷം എം.പിയുടെ ഉദ്ഘാടന പ്രസംഗത്തിന് മുൻപായിരുന്നു നിലവിളക്ക് കൊളുത്തൽ. ഷാജി എൻ. കരുൺ ഉൾപ്പെടെയുള്ളവർ നിലവിളക്ക് കൊളുത്തി. സ്വാമി ത്യാഗീശ്വരൻ വിളക്ക് കൊളുത്താൻ സമദാനിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |