തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തലപ്പത്ത് ഒരേ സമയം മൂന്നു വനിതകൾ എത്തി. സംസ്ഥാനത്ത് ഒരു സർവകലാശാലയിൽ ആദ്യമാണിത്. വൈസ് ചാൻസലർ പ്രൊഫ. കെ.കെ.ഗീതാകുമാരി രജിസ്ട്രാർ പ്രൊഫ.സുനിത ഗോപാലകൃഷ്ണൻ, പ്രൊഫസർ ഇൻ ചാർജ്ജ് ഒഫ് എക്സാമിനേഷൻസ് പ്രൊഫ.വി.ലിസി മാത്യു എന്നിവരാണ് സർവകലാശാലയെ നയിക്കുന്ന വനിതകൾ.
സർവകലാശാലയുടെ പ്രോ ചാൻസലർ മന്ത്രി ഡോ.ആർ.ബിന്ദുവാണെന്നതും പ്രത്യേകതയാണ്. ഇവരെല്ലാം വിവിധ ഭാഷാ അദ്ധ്യാപകരാണെന്നതും വ്യത്യസ്തതയാണ്. ഗീതാകുമാരി സംസ്കൃതം അദ്ധ്യാപികയും സുനിത ഗോപാലകൃഷ്ണൻ ഹിന്ദി അദ്ധ്യാപികയുമാണ്. ലിസി മാത്യു മലയാളം അദ്ധ്യാപികയാണ്. മന്ത്രി ബിന്ദു ഇംഗ്ലീഷ് അദ്ധ്യാപികയും.
ഓൾ പ്രൊമോഷനിൽനിരന്തര
മൂല്യനിർണയം ലളിതമാക്കി
#കുട്ടികളുടെ നിലവാരം ഉയരണമെന്ന് എസ്.സി.ഇ ആർ. ടി
തിരുവനന്തപുരം : ഓൾ പ്രൊമോഷനിൽ ചാരി നിന്ന് നിരന്തര മൂല്യനിർണയത്തെ ലളിതവത്കരിച്ചതായി എസ്.സി.ഇ.ആർ.ടി . ഓരോ ക്ളാസിലും മൂന്ന് വീതം പത്താം ക്ളാസ് വരെ മുപ്പത് പരീക്ഷയെഴുതുന്ന കുട്ടി പത്താം ക്ളാസിലെത്തുമ്പോഴും അടിസ്ഥാന ശേഷി കൈവരിക്കാത്തത് ഗൗരവമായി കാണണമെന്ന് മൂല്യനിർണയ പരിഷ്കരണം കോൺക്ളേവിന്റെ വിഷയാവതരണത്തിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് പറഞ്ഞു. ഓൾ പ്രൊമോഷനിൽ സംസ്ഥാനങ്ങൾക്ക് ഭേദഗതി വരുത്താമെന്ന് 2019ൽ നിയമഭേദഗതിയിലൂടെ കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. എന്നാൽ കുട്ടികളുടെ പക്ഷത്ത് നിന്നാണ് ഓൾ പ്രൊമോഷൻ പിന്തുടരുന്നത്. 2005 ലാണ് ഇന്നത്തെ മൂല്യനിർണയരീതി നടപ്പായത്.
വിദ്യാഭ്യാസ വിദഗ്ധർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ, അദ്ധ്യാപക വിദ്യാർത്ഥി സംഘടനകൾ, രക്ഷിതാക്കൾ എന്നിവരാണ് കോൺക്ളേവിൽ പങ്കെടുത്തത്. മന്ത്രി കെ.രാജൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് നന്ദിയും പറഞ്ഞു. മിനിമം മാർക്ക് ഏർപ്പെടുത്തുന്നത് കുട്ടിയെ നവീകരിക്കാനും മെച്ചപ്പെടുത്താനുമാണെന്ന് വിഷയക്രോഡീകരണം നടത്തിയ എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ സുപ്രിയ എ.ആർ പറഞ്ഞു.
എസ്.സി.ഇ ആർ. ടി
നിദ്ദേശങ്ങൾ
1. എല്ലാവർക്കും 100 ൽ 100 മാർക്ക് നിരന്തരമൂല്യനിർണയത്തിന്റെ അന്തസത്ത ചോർത്തി, യോഗ്യർക്ക് മാത്രമേ ഫുൾ മാർക്ക് നൽകാവൂ.
2. ചോദ്യപേപ്പർ ഘടനയിലും മാറ്രം വേണം
3. നിലവിലെ ഗ്രേഡിംഗ് രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കണം.
4. പഠനത്തെ പരീക്ഷാ പരിശീലനത്തിലേക്ക് ചുരുക്കരുത്.
5. എസ്.എസ്.എൽ.സി പരീക്ഷയുടെ നവീകരണം ആലോചിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |