കൊച്ചി: നയതന്ത്ര ചാനൽ സ്വർണക്കടത്തു കേസിൽ കോൺഗ്രസ്, ബി.ജെ.പി നേതാക്കളുടെ പേരു പറയാൻ ജയിൽ അധികൃതർ ഭീഷണിപ്പെടുത്തുന്നെന്ന സരിത്തിന്റെ പരാതിയിൽ സാമ്പത്തിക കുറ്റവിചാരണക്കോടതി മൊഴി രേഖപ്പെടുത്തി. കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിനെ ഇതിനായി ഇന്നലെ കോടതിയിൽ ഹാജരാക്കി. നേരത്തെ എൻ.ഐ.എ കോടതിയിലും സരിത്ത് സമാനമായ പരാതി നൽകിയിരുന്നു. തുടർന്ന് എൻ.ഐ.എ കോടതിയും ഇയാളുടെ മൊഴി രേഖപ്പെടുത്തി. പൂജപ്പുര ജയിലിൽ തനിക്ക് ഭീഷണിയുണ്ടെന്നും ഉറങ്ങാൻപോലും ജയിൽ അധികൃതർ അനുവദിക്കുന്നില്ലെന്നും അഭിഭാഷകൻ മുഖേന സരിത്ത് പരാതിപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |