തിരുവനന്തപുരം: ആറളം ഫാമിലെ ആനമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധസമിതി രൂപീകരിച്ചതും പുന:പരിശോധനാ ഹർജി നൽകിയതുമടക്കമുള്ള കാര്യങ്ങളിൽ ചീഫ്സെക്രട്ടറി വനംവകുപ്പിനെ ഇരുട്ടിൽ നിറുത്തിയെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനോട് ശശീന്ദ്രൻ നേരിട്ട് അതൃപ്തിയറിയിച്ചു. ഹൈക്കോടതിയിൽ മതിൽ പ്രായോഗികമല്ലെന്ന് ബോധിപ്പിച്ചത് വനംവകുപ്പിനെ അറിയിക്കാതെയാണ്. വകുപ്പ് അറിയാത്ത കാര്യങ്ങളിലാണ് പ്രദേശവാസികളിൽ നിന്ന് പഴി കേൾക്കേണ്ടി വരുന്നതെന്നും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഇന്നലെ ആറളം ഫാമിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു മന്ത്രിയുടെ പരാതിപ്പെടൽ. പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |