ന്യൂഡൽഹി :പൗരത്വവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 28ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്ളിംലീഗിന്റെ ഹർജി സുപ്രീംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഫയൽ ചെയ്ത സത്യവാങ്മൂലത്തിന് മറുപടി നൽകാൻ രണ്ടാഴ്ച സമയം ലീഗ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ കേസ് മാറ്റിയത്. ഇന്നലെ കേസ് പരിഗണയ്ക്കെടുത്തപ്പോൾ കേന്ദ്ര സർക്കാരിന്റെ വാദം അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറയുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. തുടർന്ന് അറ്റോർണി ജനറൽ വാദം തുടങ്ങി. എന്നാൽ, കേന്ദ്ര സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലം കഴിഞ്ഞ ദിവസം വൈകിട്ടാണ് ലഭിച്ചതെന്ന് മുസ്ലിംലീഗിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. മറുപടി നൽകുന്നതിന് രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |