ന്യൂഡൽഹി: സർക്കാരിന്റെ പണം സ്വീകരിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാർ നയങ്ങൾ നടപ്പിലാക്കാനും ബാദ്ധ്യസ്ഥരാണെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേരള സർക്കാരിന്റെ നിയമത്തിനെതിരെ എൻ.എസ്.എസും കാത്തലിക് സ്‌കൂൾ മാനേജ്‌മെന്റ് കൺസോർഷ്യവും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് നിരീക്ഷണം. എയ്ഡഡ് സ്‌കൂളുകളുടെ ഭരണ നിർവഹണത്തിൽ സർക്കാരിന് നേരിട്ട് പങ്കില്ലെന്ന് എൻ.എസ്.എസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി വാദിച്ചു. എന്നാൽ ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന നിയമത്തിൽ ഒരു ഇളവും നൽകാൻ കഴിയില്ലെന്നും നടപ്പിലാക്കിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |