SignIn
Kerala Kaumudi Online
Saturday, 20 April 2024 7.43 AM IST

ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും, സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പുറത്തിറക്കി

sivan
സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാരായ വീണാജോർജും വി.ശിവൻകുട്ടിയും ചേർന്ന് നൽകുന്നു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു എന്നിവർ സമീപം

 മാർഗരേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

തിരുവനന്തപുരം: സ്കൂൾ നവംബർ ഒന്നിന് തുറക്കുമ്പോൾ ക്‌ളാസ് ഉച്ചവരെ മാത്രമായി ക്രമീകരിക്കാനും എണ്ണം നിയന്ത്രിക്കാൻ ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാനും നിർദ്ദേശിക്കുന്ന മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാരായ വി. ശിവൻകുട്ടിയും വീണാജോർജും ചേർന്ന് ഇന്നലെ വൈകിട്ട് കൈമാറി. ഇന്ന് പുറത്തിറക്കും. ഇന്നലെ പുറത്തിറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

കുട്ടികളുടെ എണ്ണം കുറവെങ്കിൽ ബാച്ച് ക്രമീകരണം നിർബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ട. എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണം. സ്‌കൂളുകളിൽ ഹെൽപ്പ്‌ലൈൻ ഏർപ്പെടുത്തണം. സ്‌കൂളുകൾ വൃത്തിയാക്കൽ, സുരക്ഷ ഉറപ്പാക്കൽ, വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങൾ, ആസൂത്രണ പ്രവർത്തനങ്ങൾ എന്നിവയെപ്പറ്റി മാർഗരേഖയിലുണ്ട്. അക്കാഡമിക് പ്രവർത്തനങ്ങളുടെ വിശദ മാർഗരേഖ പിന്നീട് ഇറക്കും.

സ്റ്റാഫ് കൗൺസിൽ, പി.ടി.എ, കൗൺസിലർമാർ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ യോഗം സ്കൂളിൽ ചേർന്ന് മുന്നൊരുക്കം നടത്തണം. കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാതല യോഗങ്ങളും നടത്തണം.

സ്കൂളിലെത്താത്തവർക്ക്

ഓൺലൈൻ ക്ളാസ്

 ഒന്നു മുതൽ ഏഴുവരെ ക്‌ളാസുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടി. ഒരു ക്‌ളാസിൽ പത്ത് ബെഞ്ച്

 പത്തിലധികം കുട്ടികളെ എങ്ങനെ ക്ളാസിലിരുത്താമെന്നത് സ്‌കൂളുകൾക്ക് തീരുമാനിക്കാം

 സ്കൂൾ സമയം, വിടുന്ന സമയം, ഇന്റർവെൽ എന്നിവ നിയന്ത്രിച്ച് കൂട്ടം ചേരൽ ഒഴിവാക്കണം

 സ്‌കൂളിൽ വരാൻ കഴിയാത്ത കുട്ടികൾക്ക് ഓൺലൈൻ പഠനരീതി തുടരും
 പ്രവൃത്തി ദിനങ്ങളിൽ എല്ലാ അദ്ധ്യാപകരും സ്‌കൂളിൽ ഹാജരാകണം
 പരിശോധനാരജിസ്റ്റർ വച്ച് രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമൊരുക്കണം

''ക്ളാസ് മുറികളുടെയും അദ്ധ്യാപകരുടെയും വിന്യാസം, ശനിയാഴ്ച പ്രവൃത്തി ദിവസമാക്കണോ എന്നൊക്കെ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി, തദേശസ്ഥാപനങ്ങൾ എന്നിവ സംയുക്തമായി തീരുമാനിക്കും

എ.പി.എം മുഹമ്മദ് ഹനീഷ്,

പൊതുവിദ്യാഭ്യാസ

പ്രിൻസിപ്പൽ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.